അഗാധമായ ബൈബിള്‍ ജ്ഞാനവും ദൈവശാസ്ത്രപാണ്ഡിത്യവുംകൊണ്ട് കത്തോലിക്കാസഭയെ അതിശയിപ്പിച്ച പാപ്പായായിരുന്നു ബെനഡിക്ട് പതിനാറാമന്‍. ആധുനികകാലത്തെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായ്ക്കുശേഷം കത്തോലിക്കാസഭയുടെ 265-ാമത്തെ മാര്‍പാപ്പായായ അദ്ദേഹം ''ദൈവശാസ്ത്രജ്ഞനായ പാപ്പാ'' എന്നാണ് അറിയപ്പെട്ടിരുന്നത്. സത്യവിശ്വാസത്തിന്റെ സംരക്ഷകനും കാവല്‍ക്കാരനുമെന്ന നിലയില്‍ സഭയോടുള്ള വിശ്വസ്തതയായിരുന്നു അദ്ദേഹത്തിന്റെ ജീവിതനിയമം.
1981 നവംബര്‍ 25 മുതല്‍ 2005 ഏപ്രില്‍ 19 ന് മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ നീണ്ട 24 വര്‍ഷങ്ങള്‍ വിശ്വാസതിരുസംഘത്തിന്റെ തലവനായി സഭയെ വിശ്വസ്തതയോടെ...... തുടർന്നു വായിക്കു