•  Published From Palai
  •  Contact Us
  •  Previous Issues
  •  12 Jun 2025
  •  ദീപം 58
  •  നാളം 14
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • കാഴ്ചയ്ക്കപ്പുറം
    • നേര്‍മൊഴി
    • കരുതാം ആരോഗ്യം
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവിത

അമ്മേ വിട തന്നാലും

  • എം.എസ്. ചാമക്കാല
  • 12 June , 2025

അമ്മേ വിട ചൊല്ലാന്‍ നേരമായെന്‍ പിതാ-
വേല്പിച്ച കര്‍ത്തവ്യം പൂര്‍ത്തിയാക്കി;
കര്‍ത്തൃസന്നിധിയിലെത്തും ഞാന്‍ വൈകാതെ
വര്‍ധിതാഹ്ലാദഭരിതനായി
മര്‍ത്ത്യപരിത്രാണകര്‍മം നിറവേറ്റാ-
നുദ്യുക്തനായവനാണു പക്ഷേ,
''നിന്നിഷ്ടം പാലിക്കാന്‍ ദാസി ഞാ''നെന്നോതി
മുന്നിഷ്ടം നല്കിയതമ്മയല്ലേ!
സന്തോഷത്തോടെയാ സമ്മതമേകി നീ
സന്താപമേറെ സമ്പാദ്യമാക്കി!

എന്നെയുദരത്തിലുള്‍ക്കൊണ്ടനാള്‍തൊട്ടെ-
ന്നമ്മയ്ക്കുണ്ടായതു ക്ലേശമല്ലേ
ഗര്‍ഭത്തിലെന്നെ വഹിച്ചുകൊണ്ടെന്നമ്മ
ഇളയമ്മേ കാണാന്‍ നടന്ന ദൂരം
എത്രയെന്നോതുമോ ക്ലേശങ്ങളോതുമോ!
എത്ര കഠിനമെന്നാരറിയാന്‍!

നോവും സഹിച്ചുകൊണ്ടെത്രയോ വീടുകള്‍
കേറിച്ചെന്നെല്ലാം വിഫലമായി!
പാതിരാനേരത്താ കാലിത്തൊഴുത്തിലെ
ദുര്‍ഗന്ധമേറ്റു കിടന്നോരമ്മ! 
മറ്റൊരു സ്ത്രീയും സഹായത്തിനില്ലാതെ-
യൊറ്റയ്ക്കുതന്നെ വഹിച്ചോരമ്മ!

ഓര്‍മയിലെത്തുന്നുണ്ടെന്നെയെടുത്തുകൊ-
ണ്ടോടിയൊളിച്ചതും രക്ഷിച്ചതും!
പള്ളിത്തിരുനാള്‍ കഴിഞ്ഞെനെ കാണായ്കി-
ലുള്ളെരിഞ്ഞെങ്ങും നടന്നോളല്ലേ!
പെറ്റുവളര്‍ത്തിയോരമ്മതന്‍ വേദന
മറ്റുള്ളോരാര്‍ക്കും മനസ്സിലാകാ!
അന്നല്ലേ താന്‍ വേദാധ്യാപകവേദിയില്‍
ചെന്നു സംവാദത്തില്‍ പങ്കുചേര്‍ന്നു!
ബാല്യത്തില്‍തന്നെയാ വേദപാഠങ്ങളും
ചൊല്ലിപ്പഠിപ്പിച്ചതമ്മയല്ലേ!
കാല്‍വരിയജ്ഞസമയം കുറിച്ചതും
കാനാപുരത്തില്‍ വച്ചമ്മയല്ലേ!
ആയമ്മ ക്രൂശിന്‍ചുവട്ടില്‍ നിരാലംബ!
വൈധവ്യം വാങ്ങിയോളാണു പാവം!

അമ്മയ്‌ക്കൊരാശ്രയം നല്കാതെ പോവുകി-
ലെന്മനമെന്നുമീ ക്രൂശില്‍ത്തന്നെ!
ജന്മം തൊട്ടമ്മിഞ്ഞേമന്നവും നല്കിയോ-
രമ്മയെ വിട്ടകന്നെന്തു സ്വര്‍ഗം!

ചിന്തിച്ചുപോയല്പനേരം മകന്‍ പിന്നെ
മാതാവോടോതിനാന്‍ കണ്ണിണയാല്‍
''ഞാന്‍ പോകും നേരം പകരമൊരാളിനെ-
കണ്ടെത്താനെന്നെയനുഗ്രഹിക്കൂ!''
ഇത്ഥം പറഞ്ഞൊരാ പുത്രന്റെ ചിത്തത്തി-
ലെത്തിയൊരു പുത്തന്‍ചിന്തയപ്പോള്‍
ക്രൂശിന്‍ ചുവട്ടിലെ ശിഷ്യനോടോതിപോ-
ലീനില്ക്കും സ്ത്രീയോ നിന്നമ്മതന്നെ!''

വീണ്ടും തന്നമ്മയോടാദരാല്‍ ചൊല്ലുന്നു:
''ഇക്കാണും യോഹന്നാന്‍ നിന്റെ മകന്‍''

 പുത്രന്റെ കര്‍ത്തവ്യമീവിധം നിര്‍വഹി-
ച്ചത്ര സംതൃപ്തനാ, യേശുനാഥന്‍.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)