•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
അന്തർദേശീയം

വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ ജീവിതം അഭ്രപാളിയിലേക്ക്

  • *
  • 27 October , 2022

മാഡ്രിഡ്: ദിവ്യകാരുണ്യഭക്തിയിലൂടെ വിശുദ്ധിയുടെ പടവുകള്‍ കയറിയ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിനെ കേന്ദ്രമാക്കി സ്‌പെയിന്‍ സ്വദേശിയായ ജോസ് മരിയ സവാല തയ്യാറാക്കുന്ന ഡോക്യുമെന്ററി ചലച്ചിത്രം ഈ വര്‍ഷം അവസാനത്തിനുമുമ്പായി റിലീസ് ചെയ്യും. ''സ്വര്‍ഗത്തിനു കാത്തിരിക്കുവാന്‍ കഴിയില്ല'' എന്ന ഡോക്യുമെന്ററി സിനിമയുടെ ഔദ്യോഗികഗാനം കഴിഞ്ഞ ദിവസം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. 
സ്‌പെയിനിലെ ഗെറ്റാഫെ രൂപതയിലെ വിശുദ്ധ ഡോമിങ്ങോ ഡെ സിലോസിന്റെ നാമധേയത്തിലുള്ള പിന്റോ ഇടവകയുടെ സഹകരണത്തോടെയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഔദ്യോഗികഗാനം ഭാഗികമായി ചിത്രീകരിച്ചിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇടവകവികാരിയും, പാറോക്കിയല്‍ വികാറും ചിത്രീകരണത്തില്‍ പങ്കാളികളായിട്ടുണ്ട്. 2018 ല്‍ 'ഒപ്രാസിയോണ്‍ ട്രിയുന്‍ഫോ' എന്ന ടെലിവിഷന്‍ സംഗീതപരിപാടിയില്‍ പങ്കെടുത്തിട്ടുള്ള ലൂയിസ് മാസ് ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 
കാര്‍ളോയുടെ മാധ്യസ്ഥ്യത്താല്‍ ജീവിതം നവീകരിച്ച നാലു യുവാക്കളുടെ സാക്ഷ്യവും ഉള്‍പ്പെടുത്തിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങള്‍കൊണ്ടു പ്രസിദ്ധനായ വിശുദ്ധ പാദ്രെ പിയോയുമായുള്ള കാര്‍ളോയുടെ ആത്മീയ അടുപ്പത്തെക്കുറിച്ചും, 2006 ല്‍ അടക്കം ചെയ്തിരുന്ന കാര്‍ളോയുടെ മൃതദേഹം 2019 ജനുവരി 23 ന് പുറത്തെടുത്തപ്പോള്‍ ശരീരഭാഗങ്ങള്‍ അഴുകാതെ ഇരുന്നതിനെക്കുറിച്ചും ഡോക്യുമെന്ററി സിനിമയില്‍ വിവരിക്കുന്നുണ്ട്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)