•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവിത

കുരിശുപൂക്കുമ്പോള്‍

  • കെ.കെ. പടിഞ്ഞാറപ്പുറം
  • 6 April , 2023

കുരിശുപൂക്കുന്ന കാലം വരും - തിന്മ
കൂരിരുട്ടൊക്കവേ നീങ്ങിടും.
ത്യാഗസുഗന്ധമൊഴുക്കിടും പൂക്കള്‍ - നന്മ
സ്‌നേഹവാഹിയായ് പാരില്‍ പരിലസിക്കും.
സഹനദര്‍ശന ദീപ്തിയാലീലോകം
സര്‍വശുഭതാ ശുഭ്രമായിടും
കുരിശിന്റെ കൈകളിലെന്നെന്നും
കുറ്റവാളിയല്ലാത്ത യേശുവിന്‍ തിരുവുടലെത്തിടും.
ആണികളൊന്നും പാണികളിലേന്താതെ
ആമോദത്തോടെ  കൂപ്പുന്നു മാനവര്‍.
ഉയിര്‍ത്തെഴുന്നേറ്റ നാള്‍തൊട്ടു മര്‍ത്ത്യര്‍
ഉണ്മയാം ദൈവപുത്രനെ കാണുന്നു.
മനുജന്റെയഴലാകെ നീക്കുവാന്‍ - മന്നില്‍
മഹിതജന്മം ലഭിച്ചതെത്ര ധന്യം.
വഴിയും സത്യവുമായിട്ടീ വിശ്വമാകെ
വാരുറ്റ ധര്‍മ്മനിരതനായ് ചരിക്കുന്ന ചാരുതേ
ഗാഗുല്‍ത്താമലയുണ്ടെങ്കിലുമങ്ങയെ
ഗഹനക്കുരിശുമെടുപ്പിച്ചു നടത്തില്ലൊരിക്കലും
ചാട്ടവാറുകൊണ്ടടിക്കില്ല, ഭക്തീപവിത്രമാം.
ചൈതന്യപ്പൂമാലയേകിടും.
കാല്‍വരി കണ്ണുനീര്‍ തൂവില്ലിനിയും - പുണ്യനാം
കാരുണ്യരാജനെയിന്നാരു ശിക്ഷിക്കാന്‍?
ആ വചനവാരൊളി ധര്‍മരശ്മികള്‍
ആമോദചിത്തരായ് കര്‍മത്തിലാക്കുക നമ്മള്‍.
ഇനിയും കുരിശുകളുയരാത്ത നാളുകള്‍
ഇഹപര സുകൃതമേകും ശ്രീയേശുദേവനു നല്‍കണം.
വിശ്വശാന്തിസമത്വം പുലരുവാന്‍
വിമലരക്ഷകന്റെയൊപ്പം നടക്കണം.
ജഡരൂപനാണെങ്കിലും ഞാനാ തിരുമെയ്-ദുഃഖ
ജപാമനസ്സനായ് താങ്ങിപ്പിടിച്ചതെത്ര പുണ്യം.
തനുവിന്റെ വേദനയറിഞ്ഞതെത്ര ദുഃഖം.
കുരിശുകള്‍ ഞങ്ങള്‍ പുത്തു-യേശുനാഥാ
ക്രൂശിതനാക്കാനല്ല നിന്റെ ജീവത്യാഗ
കഥാപരിമളം പരത്തുവാന്‍ പൂക്കളാകട്ടെ നാഥാ.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)