•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

ചിന്തയിലെ ബഹുസ്വരതയ്ക്കു സ്വീകാര്യതയേറുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി

  • *
  • 16 February , 2023

വാടവാതൂര്‍: ചിന്തയിലെ ബഹുസ്വരതയ്ക്ക് പ്രാധാന്യം ഏറിവരുന്ന ഇന്നത്തെ സമൂഹത്തില്‍ തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ യഥാര്‍ഥ ക്രിസ്തുസന്ദേശം നല്‍കുന്നതില്‍ ശ്രദ്ധേയമായ സ്വാധീനമാണു ചെലുത്തേണ്ടതെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി.  വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തില്‍ പുതുതായി നിലവില്‍വന്ന സ്വതന്ത്രതത്ത്വശാസ്ത്ര വിഭാഗത്തിന്റെ ഔദ്യോഗികോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരോഹിത്യ സന്ന്യസ്തപരിശീലനത്തില്‍ തത്ത്വശാസ്ത്രാടിത്തറ പകര്‍ന്നുനല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഓര്‍മിപ്പിച്ചു. കത്തോലിക്കാ തത്ത്വശാസ്ത്രപഠനങ്ങള്‍ക്കുവേണ്ടിയുള്ള ഇന്ത്യയിലെതന്നെ ആദ്യത്തെ സ്വയാധികാരഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തിയതോടുകുടി ഉന്നതപഠനത്തിനുള്ള ഭാവിസാധ്യതകളുടെ വാതായനങ്ങള്‍ തുറന്നിരിക്കുകയാണ്. വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ഫാക്കള്‍ട്ടികളുള്ള ഒരു യൂണിവേഴ്‌സിറ്റിയായി വരട്ടേയെന്ന് അദ്ദേഹം ആശംസിച്ചു.

ഫാ. ഡോ. ജോണ്‍സണ്‍ നീലനിരപ്പേല്‍ പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഡയറക്ടറായി സ്ഥാനമേറ്റു.
1962-ല്‍ റോമിലെ ഓറിയന്റല്‍  ഇന്‍സ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത് അക്കാദമികപ്രവര്‍ത്തങ്ങള്‍ ആരംഭിച്ച വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ ദൈവശാസ്ത്രവിഭാഗത്തോടൊപ്പംതന്നെ തത്ത്വശാസ്ത്രവിഭാഗവും ആരംഭിച്ചിരുന്നെങ്കിലും ദൈവശാസ്ത്രവിഭാഗത്തിന്റെ കീഴിലായിരുന്നു തത്ത്വശാസ്ത്രവിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. 1982 ജൂലൈ മൂന്നിനു റോമിലെ കത്തോലിക്കാവിദ്യാഭ്യാസ കാര്യാലയം വടവാതൂര്‍ സെമിനാരിയിലെ പഠനവിഭാഗത്തെ പൗരസ്ത്യ വിദ്യാപീഠം എന്ന സ്വതന്ത്രസ്ഥാപനമായി മാറ്റുകയും, ദൈവശാസ്ത്ര പഠനവിഭാഗത്തെ സ്വയാധികാര സംവിധാനമായി ഉയര്‍ത്തുകയും ചെയ്തു. ഇതിന്‍പ്രകാരം ബിരുദം (ആ. ഠവ.), ബിരുദാനന്തരബിരുദം (ങ.ഠവ.), ഡോക്ടറേറ്റ് (ഉ. ഠവ.) എന്നിവ നല്‍കാന്‍ അധികാരമുള്ള സ്ഥാപനമായി വിദ്യാപീഠം മാറി. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി റോമിലെ കത്തോലിക്കാ പഠനകേന്ദ്രങ്ങള്‍ക്കുവേണ്ടിയുള്ള ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ നിര്‍ദ്ദേശങ്ങളുടെയും വിലയിരുത്തലുകളുടെയും ഫലമായാണ്   2022 ഡിസംബര്‍ 12-ന് ഈ പുതിയ സംവിധാനം അനുവദിക്കപ്പെട്ടത്. കത്തോലിക്കാതത്ത്വശാസ്ത്ര പഠനങ്ങള്‍ക്കുവേണ്ടിയുള്ള ഇന്ത്യയിലെതന്നെ ആദ്യത്തെ സ്വയാധികാര ഇന്‍സ്റ്റിറ്റ്യൂട്ടാണു പൗരസ്ത്യവിദ്യാപീഠത്തിന്റെ തത്ത്വശാസ്ത്രവിഭാഗം. 
ഈ ഒരു അംഗീകാരം കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമാണെന്നും അറിവും വൈദഗ്ധ്യവും നിറഞ്ഞ ഭാവി പുരോഹിതരെയും നേതാക്കളെയും രൂപപ്പെടുത്തുന്നതില്‍ ഈ സ്ഥാപനത്തിന് നിര്‍ണായക  പങ്കുവഹിക്കാന്‍ സാധിക്കുമെന്നും അധ്യക്ഷപ്രസംഗത്തില്‍ മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. ഫാ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍ റോമിലെ കത്തോലിക്കാവിദ്യാഭ്യാസകാര്യാലയം പുറത്തിറക്കിയ തത്ത്വശാസ്ത്ര പഠനവിഭാഗത്തെ സ്വയാധികാര സംവിധാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് വായിക്കുകയും ചെയ്തു. അതോടൊപ്പം, പൗരസ്ത്യ വിദ്യാപീഠത്തിന്റെ സ്റ്റാറ്റിയൂറ്റ്‌സ് പ്രകാശനകര്‍മ്മം മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റ് ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, സെമിനാരി റെക്ടര്‍ ഫാ. ഡോ. സ്‌കറിയ കന്യാകോണില്‍, ഫാ. ഡോ.  സിറിയക് വലിയകുന്നുംപുറത്ത്, ഫാ. ഡോ. ജോണ്‍സണ്‍ നീലനിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)