•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
പ്രാദേശികം

ചെറുതേനീച്ചകളുടെ കളിക്കൂട്ടുകാരന്‍

  • ജോസഫ് കുമ്പുക്കന്‍
  • 13 October , 2022

കടനാട് പഞ്ചായത്തിലെ മേരിലാന്‍ഡിലുള്ള ജോസ് ചൊവ്വേലിക്കുടിയില്‍ ചെറുതേനീച്ചകളുടെ കളിക്കൂട്ടുകാരനാണ്. ഇദ്ദേഹത്തിന്റെപിതാവ് അധ്യാപകനായിരുന്നുവെങ്കിലും നല്ലൊരു കര്‍ഷകന്‍കൂടിയായിരുന്നു. മാതാപിതാക്കളുടെ കൃഷിനൈപുണ്യം ജോസിനും ലഭിച്ചു. ഇദ്ദേഹത്തിന് 75 ചെറുതേനീച്ചപ്പെട്ടിയുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തേനെടുക്കും. ഒരു പെട്ടിയില്‍നിന്ന് ശരാശരി 400 ഗ്രാം തേന്‍ ലഭിക്കും.
ഇവയ്ക്ക് പ്രത്യേക ആഹാരമൊന്നും നല്‍കേണ്ടതില്ല; മഴക്കാലത്തുപോലും. ചെറിയ പൂക്കളില്‍നിന്നുപോലും ഇവ തേന്‍ ശേഖരിക്കുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. തേനെടുക്കുന്ന സമയത്ത് കുറെ തേന്‍ ആ പെട്ടിക്കകത്ത് ഈച്ചയ്ക്കായി വച്ചിരിക്കും.
വീടിന്റെ പുറംഭിത്തിയിലെ തട്ടിലാണ് തേനീച്ചപ്പെട്ടികള്‍ സ്ഥാപിച്ചിരിക്കുന്നത്. സൂര്യപ്രകാശം കൂടുതല്‍ ഏല്‍ക്കാത്തവിധത്തില്‍ പെട്ടികളോരോന്നും സംരക്ഷിക്കുന്നു.
തേന്‍ ഒരു ഔഷധമാണ്. ഇതൊരു ആന്റിബയോട്ടിക്കായി ഉപയോഗിക്കുന്നു. വീടിന്റെ ചുവരുകളില്‍ കഴിഞ്ഞുകൂടാന്‍ വളരെ കുറച്ചു സ്ഥലമേ ഇവയ്ക്കു വേണ്ടിവരുന്നുള്ളൂ.
ഈ ഈച്ചകള്‍ വീട്ടിനകത്തു കയറുകില്ല എന്നുള്ളതാണ് ഒരു വലിയ നേട്ടം. കൊച്ചുകുട്ടികള്‍ക്കുമുതല്‍ പ്രായമായവര്‍ക്കുവരെ ഈ കൃഷി അനായാസം ചെയ്യാം.
ജോസിന് തേനീച്ച വളര്‍ത്തല്‍ മാത്രമല്ല, പ്ലാവ് കൃഷിയുമുണ്ട്.  പുതിയയിനം  ബഡ്ഡ് പ്ലാവ് (വിയറ്റ്‌നാം ഏര്‍ലി) കൃഷി ചെയ്തു വരുന്നു. 30 എണ്ണം ഒരു വര്‍ഷമായി കായിച്ചുതുടങ്ങി. ഇവയ്ക്ക് ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, ചപ്പുചവറുകള്‍ എന്നിവ ചുവട്ടില്‍ ഇട്ടുകൊടുക്കും. പ്ലാവ് 12 അടി ഉയരത്തില്‍ കട്ട് ചെയ്യണം.പടര്‍ത്തി എടുക്കണം. എങ്കിലേ കൂടുതല്‍ ആദായം ലഭിക്കുകയുള്ളൂ. 
റംബൂട്ടാന്‍, ഫാഷന്‍ഫ്രൂട്ട്, ന്യൂനി, ഓറഞ്ച്, നെല്ലി, മുള്ളാത്ത,സപ്പോട്ട എന്നിവയും കൃഷി ചെയ്തുവരുന്നു. വിവിധ പ്രായത്തിലുള്ള 1200 തേക്കുമുണ്ട്.
ഒരു വിളയെ മാത്രം ആശ്രയിക്കാതെ ബഹുവിള സമ്പ്രദായം സ്വീകരിക്കണമെന്നാണു ജോസിന്റെ പക്ഷം.ഒന്നിന്റെ  വില പോയാല്‍മറ്റൊന്നില്‍പിടിച്ചുനില്‍ക്കാം.
650 റബ്ബര്‍മരങ്ങള്‍ ടാപ്പിംഗ് നടത്തുന്നുണ്ട് ജോസ്. കൂടാതെ, 200 കൊക്കോയും മീന്‍ വളര്‍ത്തലുമുണ്ട്. വിവിധയിനത്തില്‍പ്പെട്ട പച്ചക്കറികളും കൃഷി ചെയ്തു വരുന്നു.
ഓരോ കൃഷിക്കും വെവ്വേറെ സ്ഥലങ്ങള്‍ നീക്കി വച്ചിരിക്കുന്നു. കര്‍ഷകദിനമായ ചിങ്ങം ഒന്നിന് ഇദ്ദേഹത്തെ കടനാട് കൃഷിഭവന്‍ ആദരിക്കുകയുണ്ടായി. ഭാര്യ കൃഷികാര്യങ്ങളില്‍ സഹായിക്കുന്നു. ഇവര്‍ക്ക് മൂന്നു കുട്ടികള്‍. 
 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)