•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

നാലുവര്‍ഷ ബിരുദകോഴ്‌സുകളുടെ കരടുമാര്‍ഗരേഖ യുജിസി പുറത്തിറക്കി

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി 2022 അധ്യയനവര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദ കോഴ്‌സുകളുടെ കരടുമാര്‍ഗരേഖ യുജിസി പുറത്തിറക്കി. ശാസ്ത്ര - ആര്‍ട്‌സ് വിഷയങ്ങള്‍ എന്ന വേര്‍തിരിവ് ഇനി ബിരുദകോഴ്‌സുകള്‍ക്ക്  ഉണ്ടാകില്ല. ബഹുമുഖ പ്രതിഭകളാക്കി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി ശാസ്ത്ര, സാങ്കേതിക, ആര്‍ട്‌സ് വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കു പരിശീലനം നല്‍കും. 90 ദിവസങ്ങള്‍ വീതമുള്ള എട്ട് സെമസ്റ്ററുകളാകും കോഴ്‌സില്‍ ഉണ്ടാവുക. ആദ്യമൂന്നു സെമസ്റ്ററുകളില്‍ ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, ഗണിതം, വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ എന്നിവയാണ് പ്രധാന പഠനവിഷയങ്ങള്‍. ഈ സെമസ്റ്ററുകളിലെ മാര്‍ക്കിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തിലാകും 4,5,6 സെമസ്റ്ററുകളിലേക്കുള്ള പ്രധാന പാഠ്യവിഷയങ്ങള്‍ (മേജര്‍ വിഷയങ്ങള്‍) വിദ്യാര്‍ത്ഥികള്‍ക്കു തിരഞ്ഞെടുക്കാനാവുക.
ഏതു വിഷയത്തിലാണോ വിദ്യാര്‍ത്ഥി പ്രാധാന്യം (സ്‌പെഷ്യലൈസേഷന്‍) നല്‍കുന്നത് ആ വിഷയത്തിലാണ് ഏഴ്, എട്ട് സെമസ്റ്ററുകളില്‍ ഗവേഷണം നടത്തേണ്ടത്. ആദ്യവര്‍ഷ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, രണ്ടാം വര്‍ഷം ഡിപ്ലോമ, മൂന്നാം വര്‍ഷം ബിരുദം, നാലാംവര്‍ഷം ഓണേഴ്‌സ് എന്നിങ്ങനെ പഠനത്തില്‍ ഏതു കാലഘട്ടത്തിലും നിശ്ചിത ബിരുദത്തോടെ വിദ്യാര്‍ത്ഥിക്കു കോഴ്‌സ് അവസാനിപ്പിക്കാന്‍ സാധിക്കും രണ്ട്, നാല് സെമസ്റ്ററുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യാം. നൈപുണ്യപഠനത്തിനു പ്രാധാന്യം നല്‍കുന്നതിനാല്‍ പഠനശേഷം ജോലി നേടുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കു സാധിക്കും. ഡല്‍ഹി സര്‍വകലാശാലയില്‍ ഈ വര്‍ഷംമുതല്‍ കോഴ്‌സ് ആരംഭിക്കും. കേന്ദ്രത്തിനു കീഴിലുള്ള 90 സര്‍വകലാശാലകളിലും ഈ അധ്യയനവര്‍ഷംതന്നെ കോഴ്‌സ് തുടങ്ങണമെന്ന് യുജിസി അറിയിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)